മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അഴിമതിപ്പണം ചന്ദ്രികയുടെ അക്കൌണ്ടിലൂടെ വെളുപ്പിച്ചെന്നാണ് ആരോപണം.
നിലവിലെ സാഹചര്യത്തില്‍ വി.കെ. ഇബ്രാഹിം കുഞ്ഞ് തന്നെയാണ് കേസിലെ മുഖ്യപ്രതി ആകേണ്ടതെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍.
തിരുവനന്തപുരം പൂജപ്പുര വിജിലന്‍സ് സ്പെഷ്യല്‍ ഓഫീസ് രണ്ടില്‍ രാവിലെ 11 മണിക്ക് ശേഷം ഇബ്രാഹിം കുഞ്ഞ് ഹാജരാകും.
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇനിയും അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്.
ശനിയാഴ്ച 11 മണിക്ക് പൂജപ്പുര വിജിലൻസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്. ക്രിമിനല്‍ ചട്ടം 41-എ പ്രകാരമാണ് നോട്ടീസ് നല്‍കിയത്.
Original reporting. Fearless journalism. Delivered to you.